ഹോട്ടലുകള്‍ക്കും ബാറുകള്‍ക്കും രാത്രി പത്തുമണി വരെ മാത്രമാണ് പ്രവര്‍ത്തനാനുമതി. ആരാധനാലയങ്ങള്‍ക്കും തിയറ്ററുകള്‍ക്കും പത്തുമണിക്കുശേഷം നിയന്ത്രണങ്ങള്‍ ബാധകമാണ്.
നിലവിലെ കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തി ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ രാത്രികാല യാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. കടകൾ രാത്രി 10 ന് അടയ്ക്കണമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു.
എല്ലാ സര്‍ക്കാര്‍ വകുപ്പു തല പരീക്ഷകളും കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചു.
മാളുകള്‍, തിയറ്ററുകള്‍ തുടങ്ങി ആളുകള്‍ കൂടാനിടയുളള സ്ഥലങ്ങള്‍ രാത്രി ഏഴ് മണി വരെ മാത്രമേ തുറക്കാനാവുകയുളളു. വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ട്യൂഷനുകള്‍ക്കും നിയന്ത്രണമുണ്ട്.
അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍, പെട്രോള്‍ പമ്പുകള്‍, വ്യാവസ സ്ഥാപനങ്ങള്‍, എന്നിവയെ രാത്രികാല കര്‍ഫ്യുവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല, വിദഗ്ദരുമായുളള ചര്‍ച്ചയ്ക്ക് ശേഷമേ അത്തരം തീരുമാനങ്ങള്‍ എടുക്കുകയുളളു. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു